Showing posts with label കുറുപ്പുകൾ. Show all posts
Showing posts with label കുറുപ്പുകൾ. Show all posts

Sunday, August 8, 2010

its raining

പ്രവീൺ കുമാർ


മഴ
മടി
ഉറക്കം
മഴ-മഴ-ഴ-
*********

മഴ ഒരവിവാഹിതനേപ്പോലെയാണ്‌.അടുക്കും ചിട്ടയുമില്ലാതെ,തോന്നിയ നേരങ്ങളില്‍ തോന്നിയ രാഗങ്ങളില്‍ അതു പെയ്തിറങ്ങിപ്പോയേക്കാം,നഷ്ടപ്പെട്ടതെന്തോ തിരയുമ്പോലെ ചാഞ്ഞും ചെരിഞ്ഞും അത്‌ പെയ്തൊഴിഞ്ഞേക്കാംകേവലം കണ്ണീരായി അത്‌ ഭൂമിയിലേക്കിറങ്ങുന്നു.ഓര്‍മ്മകളുടെ മഴപ്പാടുകള്‍ മായ്ച്ചുകൊണ്ട്‌,പുതിയ മഴച്ചിത്രങ്ങല്‍ നെയ്തുകൊണ്ട്‌,പിന്നേയും പിന്നേയും അത്‌ പെയ്ത്‌തോരുന്നു.ബാല്യത്തിലെ മഴയ്ക്‌ ചൂരല്‍പ്പാടിന്റെ നോവാണ്‌.പതിവിന്‍പടി ക്ലാസ്സില്‍ വൈകിയെത്തുന്നു.മാഷിന്റെ ചൂരലറ്റത്തുനിന്നു വിറയ്കുമ്പോള്‍"എന്താടാ വൈകിയത്‌?"വിതുമ്പിയാണുത്തരം"മഴയില്‍....കുഴിയില്‍..വീണോയി....."ക്ലാസ്സിലെ കൂട്ടപ്പൊരിയില്‍ ഞാനും....പിന്നെ മഴ വില്ലനാകുന്നു.അടുത്തവീട്ടിലെ ശാന്തേടത്തി പറഞ്ഞു തന്ന കഥയില്‍ മഴയ്ക്‌ കീരിക്കാടന്‍ ജോസിന്റെ മുഖം.ആ മണ്ണാംകട്ടയും കരിയിലയും അന്ന് മര്യാദയ്ക്ക്‌....അപ്പോഴാണ്‌ മഴ വന്നത്‌മഴയ്ക്കൊപ്പം ഞാനും വളര്‍ന്നു.അപ്പോഴും ടിയാന്‍ എന്നോട്‌ ഇണങ്ങിയില്ല.വിളിയ്കാത്ത നേരത്ത്‌ കയറിവന്ന് വിമര്‍ശിക്കുന്ന അവധൂതനായ ചങ്ങാതിയായിരുന്നു മഴ.പനിക്കാലങ്ങള്‍ പുതപ്പിനുള്ളില്‍ ചുമച്ചു തീര്‍ന്നു.നിലച്ച ക്ലോക്ക്‌ പോലെ എല്ലാ മഴക്കാലത്തും ഞാന്‍ നിശ്ചലനായിരുന്നു.എനിക്ക്‌ മീശ വന്നു(അവിടെ മഴ തോറ്റു!!)പതിയെ, പുതിയ പുസ്തകത്തിന്റെ മണത്തിനൊപ്പം പുതുമഴയുടെ ഗന്ധവും ഹരമായി.ഈയാമ്പാറ്റകള്‍കൊപ്പം ഞാനും ആ വെള്ളിനൂലുകള്‍ പിടിച്ചുകയറിപ്പോകാന്‍ കൊതിച്ചു.ഒരു മഴയ്കൊപ്പം അവളും കയറിവന്നു,എന്റെ കുടക്കീഴിലേയ്ക്ക്‌.ഒരുമിച്ച്‌ ബസ്സ്റ്റാന്റിലേയ്ക്‌ നടന്നു.കുടമുകളില്‍ മഴ കുട്ടന്‍ മാരാരായി.കഴുത്തിലെ പച്ച ഞരമ്പിലൂടെ മഴ ഇറങ്ങിപ്പോയത്‌ ഞാന്‍ കണ്ടു നിന്നു.എനിക്കൊപ്പം മഴയും കൗമാരം ആഘോഷിച്ചു.ആ കണ്ണിലേയ്ക്ക്‌ എനിക്കൊപ്പം മഴയും ഇറങ്ങിവന്നു.ഒരു പെരുമഴക്കാലം അങ്ങിനെ തീര്‍ന്നുഇന്ന് മഴത്താളം അവതാളത്തിലായിരിക്കുന്നുമഴമാറി മരം പെയ്തുതുടങ്ങിയിരിക്കുന്നു..എനിക്കറിയാത്ത ചോദ്യങ്ങള്‍ മാത്രം ചോദിച്ചിരുന്ന കൃഷ്ണന്‍ കുട്ടി മാഷെപ്പോലെയായിരിക്കുന്നു ഇന്ന് മഴ.കുടയെടുക്കാത്തപ്പോള്‍ മാത്രം പേപിടിച്ചെത്തുന്നു.ഇവിടെ എറണാ"കുള"ത്തില്‍ ഞാന്‍ നീന്തിത്തീരുന്നുഒരവിവാഹിതന്റെ സ്ത്രീസ്വപ്നങ്ങളില്‍ മഴയുണ്ട്‌.തിരക്കിനിടയില്‍ കുട നിവര്‍ത്താന്‍ വൈകുന്ന ഒരു നിമിഷത്തിന്റെ പകുതിയില്‍ വലിച്ചുകയറ്റിയ സാരിത്തുമ്പിനടിയിലൂടെ കാണുന്ന കണംകാലില്‍ മുടിയിഴകളില്‍ ഞാനും മഴയും ജീവിതം ആഘോഷിക്കുന്നു.രാത്രിമഴയായി പെയ്തു തോരുന്നുബാറിലെ നേര്‍ത്ത വെളിച്ചവും താളം തെറ്റിയ കഥപറച്ചിലുകളും.ജനാലയ്ക്കരുകില്‍ ചില്ല് ഗ്ലാസ്സിലെ കണ്ണീര്‍പ്പാടിലൂടെ അപഥസഞ്ചാരം തുടരുമ്പോള്‍ പുറത്ത്‌ മഴച്ചില്ലുകള്‍ പൊട്ടിച്ചിതറുന്നു.മഴക്കാലത്തിന്റെ പെരുംകളിയാട്ടതിന്‌,എങ്കിലും,ഞാന്‍ കാത്തിരിക്കുന്നു2009 ജൂണ്‍-മഴ ഇപ്പോള്‍ ആറാംകാലത്തിലാണ്‌.കാറ്റിന്റെ ചിറകേറി പഴയ ഓര്‍മ്മകള്‍ക്ക്‌ ഗന്ധമായി രൂപമായി നിശ്ശബ്ദമായ പൊട്ടിച്ചിതറലുകളായി. പാഞ്ഞെത്തി പെയ്തു തീരുന്നു.പെരുമഴയിലേയ്കിറങ്ങി ഞാന്‍ ജ്ഞാന സ്നാനം ചെയ്തു നിവരുന്നു.മഴയ്ക്ക്‌ അപ്പോള്‍ കറുത്ത നിറം.കറുത്തകാലത്തിപ്പോള്‍ ചിത്രമെന്താകും?പച്ച ഞരമ്പില്‍ ഇപ്പോള്‍ മറ്റേതോ രക്തം ഏതു ഗാനമാകാം ആടിത്തീര്‍ക്കുന്നത്‌? സര്‍,ഞാനിങ്ങനേയും ആരൊക്കെയോ അങ്ങിനേയും.ഈ രണ്ട്‌ ഷോട്ടുകളും ഒറ്റ ഫ്രെയിമിലാക്കാന്‍ ഞാനെവിടെയാണ്‌ ക്യാമറ
വയ്ക്കേണ്ടത്‌?


പ്രവീൺ കുമാർ
ബ്ലോഗർ - http://avivaahithan.blogspot.com/

Sunday, August 1, 2010

പ്രണയ പരാജയം

Aasif Thaha


മെറിന്‍,
നീ എന്നെ വലിച്ചെറിഞ്ഞത്
ഏകാന്തതയുടെ തെരുവിലേക്കാണ്.
പ്രണയം അന്യമായ
ചലനങ്ങള്‍ നിലച്ച
സ്‌നേഹം മരിച്ച
പൊള്ളയായ ഹൃദയവും,
ശൂന്യമായ അന്തരീക്ഷവുമുള്ള
ഏകാന്തതയുടെ തെരുവ്.
ഇതിനുമുമ്പ് ഈ തെരുവില്‍
തള്ളപ്പെട്ടവര്‍
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും
ലോകത്തേക്ക് എന്നെ ക്ഷണിച്ചു.
അപ്പോഴൊക്കെ ഞാന്‍
തളര്‍ന്നുറങ്ങുകയായിരുന്നു.
നഷ്ടപ്പെട്ടതിനെ ഓര്‍ത്ത്,
ഞാന്‍ കരഞ്ഞു തളര്‍ന്നിരുന്നു.

ഈ തെരുവില്‍
കണ്ണില്‍ നിന്നുതിര്‍ക്കുന്നത്
രക്തമായിരുന്നു.
ആ കണ്ണീര്‍ത്തുള്ളികള്‍
നടവഴികളിലും,
നിലത്തും
ചുവന്നു തളം
കെട്ടി കിടന്നിരുന്നു.

ഈ തെരുവില്‍-
നിന്നു രക്ഷപ്പെടാന്‍
ഒരു മാര്‍ഗ്ഗവും ഞാന്‍ കണ്ടില്ല.
ഒടുവില്‍ ഒരു മുഴം കയര്‍ വാങ്ങി
ഞാനതില്‍ തൂങ്ങി.

പ്രിയസുഹൃത്തുക്കളെ
ഏകാന്തതയുടെ
തെരുവിലേക്കുള്ള വാതില്‍
ഞാനിതാ അടയ്ക്കുന്നു.
ഇനിയാര്‍ക്കും ഇവിടെ
പ്രവേശനമില്ല.
ഇന്നുമുതല്‍ ഞാനാണീ
തെരുവിന്റെ നായകന്‍.
അതിനാല്‍ നിങ്ങള്‍....

സ്ത്രീകള്‍ ശബ്ദിക്കുന്നു

Aasif Thaha


1. ''കന്യകയ്ക്കും വേശ്യയ്ക്കും പുല്ലിംഗമില്ല.''
- സാറാ ജോസഫ്, എഴുത്തുകാരി.

2. ''മഹത്വം സ്ത്രീക്കു തന്നെയാണ്.
പുരുഷന്‍ നിഷേധിച്ചാലും ഇല്ലെങ്കിലും
മാതൃത്വം സ്ഥായിയാണ്.
അതിന് തെളിവുകളുടെയും ശബ്ദങ്ങളുടെയും
ആവശ്യമില്ല.''
- വിനയ, പോലീസ് ഉദ്യോഗസ്ഥ

3. ''പ്രണയം വിവാഹം കുടുംബജീവിതം എന്നിവയൊക്കെ
പുരുഷന്റെ സ്വാര്‍ത്ഥതയാണ്.''
- പാമ, എഴുത്തുകാരി.

സ്ത്രീവിമോചനത്തിനുവേണ്ടി
സംസാരിക്കുന്നവര്‍പോലും സ്വന്തം
കുടുംബത്തിന്റെ കാര്യം വരുമ്പോള്‍,
അവരുടെ മനോഭാവങ്ങള്‍ മാറുന്നു.
ലൈംഗികതയെ പറ്റി സിനിമാനടി
ഖുഷ്ബു അഭിപ്രായപ്രകടനം നടത്തിയപ്പോള്‍
ഉണ്ടായ രോഷപ്രകടനങ്ങള്‍
യഥാര്‍ത്ഥത്തില്‍ സ്ത്രീയുടെ സ്വയം
നിര്‍ണ്ണയാവകാശത്തെ ചോദ്യം ചെയ്യലാണ്.
എന്തായാലും സ്ത്രീകള്‍
മുഖ്യധാരയിലേക്കിറങ്ങി വരുമെന്ന്
നമുക്ക് പ്രത്യാശിക്കാം.

സൗഹൃദം

Aasif Thaha

ഇനിയുള്ള കാലം
സ്വവര്‍ഗ്ഗ സൗഹൃദത്തിന്റേത്
സ്ത്രീ:- ''എനിക്കായി നീയും
നിനക്കായി ഞാനുമുണ്ടെങ്കില്‍
എന്തിന് വേറൊരു പുരുഷന്‍.''
പുരുഷന്‍:- ''എനിക്കായി നീയും
നിനക്കായി ഞാനുമുണ്ടെങ്കില്‍
എന്തിന് വേറൊരു സ്ത്രീ.''
നിലച്ചു, എല്ലാം
ലോകം ഇരുട്ടിലായി.

സന്തോഷം, സങ്കടം

Aasif Thaha

വ്യത്യസ്തമായ ഈ രണ്ട്
വികാരങ്ങളെ കോര്‍ത്തിണക്കാന്‍ - പ്രയാസം
പക്ഷേ, ഈ രണ്ട് സന്ദര്‍ഭങ്ങളിലും
ഇന്നിന്റെ തലമുറ അവനില്‍ അഭയം പ്രാപിക്കും.
ഉറക്കം വരാത്ത രാത്രികളില്‍
അവന്‍ എന്നെ ബോധം കെടുത്തി - ഉറക്കി
ഒരിക്കല്‍ കവി എ.അയ്യപ്പന്‍ പറഞ്ഞു
--- --- ''അവന്‍ സ്‌നേഹമാണെന്ന്.''

വയലാറിനെയും ചങ്ങമ്പുഴയെയും
അവന്‍, കാവ്യഭാവനയുടെ
വര്‍ണ്ണപ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഒടുവില്‍ അവരുടെ ജീവനും
അവന്‍ തന്നെ എടുത്തു.

കായികം

Aasif Thaha

1. സാനിയ
അപ്പൂപ്പന്മാര്‍ ടെന്നീസ് പഠിക്കുന്ന കാലം
അല്ലെങ്കില്‍ ടെന്നീസ് അറിയാമെന്ന വ്യാജേന
വിഡ്ഡിപ്പെട്ടിക്കു മുന്നില്‍ സ്ഥാനം പിടിക്കുന്നു.
റാക്കറ്റില്‍ നിന്നുതിര്‍ക്കുന്ന എയിസുകള്‍ക്കായി,
വാശിയേറിയ മത്സരം ആസ്വദിക്കാന്‍
വാല്‍കഷ്ണം:
മുകളില്‍ നിന്ന്
ഒരാള്‍ വിളിച്ചുപറഞ്ഞു
സാനിയ മേനി മറച്ച് ടെന്നീസ് കളിക്കണം


2. ബുധിയ
മൂന്നുവര്‍ഷം പ്രായമുള്ള ആ പിഞ്ചുകാലുകള്‍
ഓടിത്തീര്‍ത്തത് 60 കിലോമീറ്ററുകളാണ്
ഒന്നല്ല, ഒമ്പതു തവണ